യുവാവിനെ ബൈക്ക് തടഞ്ഞ് നിർത്തി മർദ്ദിച്ച കേസിൽ സഹോദരങ്ങൾ റിമാൻറിൽ

കൊടുങ്ങല്ലൂർ. യുവാവിനെ ബൈക്ക് തടഞ്ഞ് നിർത്തി മർദ്ദിച്ച കേസിൽ സഹോദരങ്ങൾ റിമാൻറിൽ.പുല്ലൂറ്റ് നാരായണമംഗലം സ്വദേശി കാഞ്ഞിരപറമ്പിൽ അനീഷ് (35) സഹോദരൻ ട്രോളി കണ്ണൻ എന്ന് വിളിക്കുന്ന അരുൺ (37) എന്നിവരാണ് റിമാൻ്റിലായത്.പോലീസ് പറയുന്നതിങ്ങനെ, പറവൂർ കൂനമ്മാവ് സ്വദേശി കായ്ച്ചിറ അനന്തു (22)നെ നാരായണമംഗലത്ത് വച്ച് ബെക്ക് തടഞ്ഞ് നിർത്തി ഒരു സംഘമാളുകൾ മാരകമായി മർദ്ദിച്ചു.ഇരുമ്പ് വടിക്കും ഇടി കട്ടക്കും ഇടി കിട്ടിയ അനന്തുവിനെ ആദ്യം താലൂക്കാശുപത്രിയിലും വിദഗ്ദ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യാശുപത്രിയിലേക്കും മാറ്റി.ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ നാരായണമംഗലത്തായിരുന്നു സംഭവം.പോലീസ് നടത്തിയ പരിശോധനയിൽ മർദ്ദിച്ച സംഘത്തിൽ അനീഷ് ഉണ്ടായതായി തിരിച്ചറിഞ്ഞു. അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തതോടെ സഹോദരൻ അരുൺ സ്റ്റേഷനിലെത്തി സഹോദരനെ കടത്തികൊണ്ട് പോകുവാൻ ശ്രമിക്കുകയും പോലീസിൻ്റെ കൃത്യനിർവഹണത്തിന് തടസം നിൽക്കുകയും ചെയതതോടെ അരുണിനെയും പോലീസ് അറസ്റ്റ് ചെയ്തു.സി ഐ ബ്രിജൂ കുമാർ, എസ് ഐമാരായ സൂരജ് അബ്ദുൾ അഹദ് സീനിയർ സി പി ഒ വിപിൻ സി പി ഒമാരായ നിഖിൽ, സജീഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ സഹോദരങ്ങളെ റിമാൻ്റ് ചെയ്തു.

You may also like

Leave a Comment

You cannot copy content of this page